കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12 വയസ്സുകാരനെ പിതാവിന്റെ സഹോദരനും ഭാര്യയും മകനും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ.
വാച്ച് മോഷ്ട്ടിച്ചെന്ന് ആരോപിച്ചായിരുന്നു പിതാവിന്റെ സഹോദരൻ കൊടുവള്ളി കിഴക്കോത്ത് താമസിക്കുന്ന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. കാണാതായെന്ന് പറയുന്ന വാച്ച് പിന്നീട് പള്ളിയിൽ നിന്നും കിട്ടി.
അനിയനെ വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിച്ചു, മുറിവിൽ നാരങ്ങാ നീരും ഉപ്പും പുരട്ടി, വിരലിൽ കയറ്റിയ ഈർക്കിൽ ഞാനാണ് പിന്നീട് വലിച്ച് ഊരിയതെന്നും സഹോദരൻ പറഞ്ഞു.
വാച്ച് കാണാതായതോടെ കുട്ടിയെ മൂത്താപ്പ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പക്ഷെ കുറെ കഴിഞ്ഞിട്ടും തിരിച്ച് വിട്ടില്ല. അകത്ത് കെട്ടിയിടുകയായിരുന്നു. തിരിച്ച് വിടാത്തത് ചോദിച്ചപ്പോൾ അവൻ പിറ്റേദിവസം പറയാമെന്നാണ് പറഞ്ഞതെന്നും അന്ന് അവിടെ താമസിക്കട്ടെ എന്നും മൂത്താപ്പ പറഞ്ഞു.
കാലിന്റെ വിരലിലും കയ്യിന്റെ മൂന്ന് വിരലിലും ഈർക്കിൽ കേറ്റിയിരുന്നു. ഒച്ചപുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. അന്ന് രാത്രി കുട്ടി രക്ഷപ്പെട്ട് നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെ നിന്ന് അവർ തിരിച്ചയച്ചതാണ്. ഇതിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളെല്ലാം വീട്ടിൽ അറിയുന്നത്.
കണ്ണിൽ മുളക് തേച്ചിട്ടുണ്ട്. ശരീരത്തിലൊക്കെ നല്ല പാടുകളുണ്ട്. കുട്ടി സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് പിതാവിനെയാണ് വിളിക്കുന്നത്. എന്നാൽ കൂട്ടാൻപോയത് മൂത്താപ്പയും ഭാര്യയും മകനുമാണ്.






