വൈക്കം നഗരസഭയിലെ കൈയാങ്കളി: ചെയര്‍പേഴ്സനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

വൈക്കം നഗരസഭയിലെ കൈയാങ്കളി: ചെയര്‍പേഴ്സനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

Spread the love

സ്വന്തം ലേഖകൻ

വൈക്കം: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും ഉന്തുംതള്ളും.

ചെയര്‍പേഴ്സന്‍ രേണുക രതീഷിനെ ഡയസില്‍ കയറി സി.പി.എം കൗണ്‍സിലര്‍ കവിത രാജേഷ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ചെയര്‍പേഴ്സന്‍റെ കൈയിലിരുന്ന ഫയലുകള്‍ പിടിച്ചെടുത്ത് കീറിക്കളയുകയും മൈക്ക് തട്ടിത്തെറിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ കുടുംബശ്രീയില്‍ അഞ്ച് വനിത കൗണ്‍സിലര്‍മാരെ തെരഞ്ഞെടുത്തപ്പോള്‍ സി.പി.എമ്മിനു പ്രാതിനിധ്യം ലഭിച്ചില്ല എന്നതാണ് പ്രശ്നത്തിനു കാരണം. എന്നാല്‍, ഇതേക്കുറിച്ച്‌ സി.പി.എം തിരുവനന്തപുരത്ത് നഗരസഭ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇതിന്‍റെ വിശദാംശങ്ങള്‍ നഗരസഭയുടെ പരാതി ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ വനിത കൗണ്‍സിലര്‍ നടത്തിയ പ്രവൃത്തി ജനാധിപത്യ ലംഘനമാണെന്ന് ചെയര്‍പേഴ്സന്‍ രേണുക രതീഷും വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷും പറഞ്ഞു.

നഗരസഭ കൗണ്‍സിലില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൗണ്‍സില്‍ നടപടി തടസ്സപ്പെട്ടു. നഗരസഭയില്‍ നടക്കുന്ന അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും തുറന്നുകാണിച്ചുകൊണ്ട് നഗരസഭ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന്‍ നായരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന്‍റെ ഡയസിനുമുന്നില്‍ കുത്തിയിരുന്നു.

ബീച്ചിലെ അനധികൃത കച്ചവടവും മാലിന്യ സംസ്കരണത്തിലെ പരാജയവും മുന്‍കൗണ്‍സില്‍ നടപ്പിലാക്കിയ എ.ബി.സി പ്രോഗ്രാം തുടര്‍ന്ന് നടത്താത്തതിനെതിരെയും ലൈഫ് ഭവനനിര്‍മാണ പദ്ധതി (ഫ്ലാറ്റ് സമുച്ചയം) നടപ്പിലാക്കത്തതിനെതിരെയും നഗരസഭ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാത്തതിനെതിരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ 80 ലക്ഷത്തോളം രൂപയുടെ അഴിമതി നടത്തി നഗരസഭയുടെ പദ്ധതി പ്രവര്‍ത്തനങ്ങളെയാകെ തകിടം മറിച്ചതിനെതിരെയും സി.ഡി.എസിലെ കൗണ്‍സിലില്‍ നിന്നുള്ള വനിത പ്രതിനിധികളെ തീരുമാനിച്ച നിലവിലുണ്ടായിരുന്ന ലിസ്റ്റിനു പകരം നിയമവിരുദ്ധമായി വ്യാജ മിനിറ്റ്സ് ഉണ്ടാക്കിയതും പ്രതിഷേധത്തിന് കാരണമായി.

പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് കെ.പി. സതീശന്‍, ആര്‍. സന്തോഷ്, എബ്രഹാം പഴയകടവന്‍, എസ്. ഇന്ദിരദേവി, ലേഖ ശ്രീകുമാര്‍, കവിത രാജേഷ്, സുശീല എം.നായര്‍, അശോകന്‍ വെള്ളവേലി, എ.സി മണിയമ്മ എന്നിവര്‍ സംസാരിച്ചു.