വൈക്കത്ത് നിരോധിത പുകയില ഉത്പന്ന വിപണനം തകൃതി: ഒരാഴ്ചയ്ക്കിടെ പിടിയിലായത് ഏഴ് പേര്; പരിശോധന ശക്തമാക്കി പൊലീസ്
സ്വന്തം ലേഖിക
വൈക്കം: വൈക്കം നഗരത്തിന്റെ മുക്കിലും മൂലയിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന തകൃതിയാകുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റ കേസില്‍ ഏഴ് പേരെയാണ് വൈക്കം പോലീസ് അറസ്റ്റു ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കില്‍ കറങ്ങി നടന്ന് വിദ്യാര്‍ത്ഥികള്‍ക്കും ലോറി ഡ്രൈവര്‍മാര്‍കും അടക്കം അമിത വിലക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റ ഉദയനാപുരം നക്കംതുരുത്ത് കുന്നുംപുറത്ത് അന്‍സാറി(24)നെ ഇന്നലെ 200 പായ്ക്കറ്റുമായി പൊലീസ് പിടികൂടി.
വൈക്കം പൊലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്പോറ്റിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നക്കം തുരുത്തുഭാഗത്തു വന്ന പൊലീസ് ബൈക്കില്‍ എത്തിയ അന്‍സാറിന്റെ വാഹനം പരിശോധിച്ചപ്പോള്‍ ഏതാനും പായ്ക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വൈക്കപ്രയാറിലെ വിജനമായ പുരയിടത്തില്‍ ഹാന്‍സ് ഒളിച്ചു വച്ചതായി വിവരം ലഭിച്ചു. പിന്നീട് പൊലീസ് യുവാവുമായി എത്തി 200 പായ്ക്കറ്റോളം നിരോധിത പുകയില ഉത്പന്നങ്ങള്‍ പുരയിടത്തു നിന്നു കണ്ടെടുത്തു.
എസ്ഐമാരായ അബ്ദുള്‍ സമദ്, കെ.നാസര്‍, സിവില്‍ പൊലിസ് ഓഫീസര്‍ ജാക്സണ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച ഉദയനാപുരം തുറു വേലിക്കുന്നിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ബിനി മോന്റെ ( 37 കുറിഞ്ഞി ) വീട്ടിലെ അടുക്കളയില്‍ നിന്ന് നൂറ് പായ്ക്കറ്റ് ഹാന്‍സ് പിടികൂടിയിരുന്നു.
സ്റ്റേഷന് ജാമ്യം ലഭിക്കുന്ന കുറ്റകൃത്യമായതിനാല്‍ നിസാര പിഴ ഒടുക്കി പുറത്തിറങ്ങി സമാന കുറ്റകൃത്യം ആവര്‍ത്തിക്കുകയാണ് പലരും. കഴിഞ്ഞ ദിവസം ഹാന്‍സുമായി പിടികൂടിയ യുവാവിന്റെ ഭാര്യ പുറത്തിറങ്ങിയ ശേഷം വീണ്ടും തങ്ങള്‍ വില്പന നടത്തുമെന്ന് പറഞ്ഞ് പൊലീസിനെ വെല്ലുവിളിച്ചിരുന്നു.