നിരോധിച്ചിട്ടും പുലിവാല് വിടാതെ ടിക് ടോക്..! ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാണാൻ പാലക്കാട്ട് നിന്നും നാൽവർ സംഘം കോട്ടയം കുമ്മനത്തെത്തി ; നാട്ടിൽ കറങ്ങി നടന്ന സംഘത്തെ നാട്ടുകാർ പൊലീസിന് കൈമാറി

നിരോധിച്ചിട്ടും പുലിവാല് വിടാതെ ടിക് ടോക്..! ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാണാൻ പാലക്കാട്ട് നിന്നും നാൽവർ സംഘം കോട്ടയം കുമ്മനത്തെത്തി ; നാട്ടിൽ കറങ്ങി നടന്ന സംഘത്തെ നാട്ടുകാർ പൊലീസിന് കൈമാറി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : നിരോധിച്ച് ആറുമാസം കഴിഞ്ഞിട്ടും പുലിവാലിലെ വിടാതെ ടിക് ടോക്.   ടിക് ടോക്കിലൂടെ പൂവിട്ട സൗഹൃദങ്ങളിൽ പ്രണയങ്ങളും മറ്റ് പല വഴിയിലൂടെയും പൂവിട്ടും കായ്ച്ചും കൊഴിയുകയാണ്.

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാണാൻ പാലക്കാട്ട് നിന്നും കാറിൽ കോട്ടയത്ത് എത്തിയ നാലംഗ സംഘമാണ് ഏറ്റവുമൊടുവിൽ ആപ്പിലായത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് രജിസ്‌ട്രേഷനുള്ള കാറിൽ നാലംഗ സംഘം കുമ്മനംപ്രദേശത്ത് പതിനാറുകാരിയായ പെൺകുട്ടിയുടെ പേരും വിലാസവും ചോദിച്ച് കറങ്ങി നടക്കുകയായിരുന്നു. ഒരു മണിക്കൂറോളം പ്രദേശത്ത് കറങ്ങിനടന്ന യുവാക്കളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ സംഘടിക്കുകയും യുവാക്കളെ ചെറുതായി ഒന്ന് താക്കീത് ചെയ്യുകയും ചെയ്തു.

താക്കീതിന് വഴങ്ങാതിരുന്ന സംഘം വീണ്ടും ആത്മാർത്ഥമായി പരിശ്രമിച്ച് പെൺകുട്ടിയുടെ വീട് കണ്ടു. അപരിചിതരായ നാല് യുവാക്കൾ കുട്ടിയെ വീട്ടിലെത്തിയതോടെ പ്രശ്‌നത്തിൽ ബന്ധുക്കളും ഇടപെട്ടു. ഇതോടെ നാട്ടുകാരും വട്ടം കൂടി .യുവാക്കളെ തടഞ്ഞുവച്ച് കുമരകം പൊലീസിനെ വിളിച്ചുവരുത്തി.

പൊലീസ് ചോദിച്ചതോടെയാണ് യുവാക്കൾ കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരുവർഷം മുൻപാണ് പതിനാറുകാരിയായ പെൺകുട്ടിയെ യുവാക്കൾ ടിക് ടോക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ഫോൺ നമ്പർ കൈമാറുകയും മറ്റ് പല ആപ്പുകളിലൂടെ സൗഹൃദം തുടരുകയും ചെയ്തു.

കഴിഞ്ഞ ദിവസം പെൺക്കുട്ടിയെ കാണണമെന്ന് കലശലായ ആഗ്രഹം മൂത്ത യുവാക്കൾ വണ്ടിയുമെടുത്ത് കോട്ടയത്തേക്ക് വച്ച് പിടിക്കുകയായിരുന്നു. ഈ യാത്രയാണ് ഒടുവിൽ പൊലീസിന്റെ കൈയിൽ എത്തിയത്.

ഇവർക്കെതിരെ ഇതുവരെ ആരും പരാതി നൽകാത്തതിനാൽ പ1ലീസ് കേസോ മറ്റ് നിയമനടപടികളും സ്വീകരിച്ചിട്ടില്ല. നാലു യുവാക്കളും ഇവർ സഞ്ചരിച്ച കാറും ഇപ്പോഴും കുമരകം പൊലീസിന്റെ കസ്റ്റഡിയിലാണ്.

Tags :