മൂന്നാം തവണയും മോഷണം: ചാലുകുന്ന് സി.എം.എസ് ഹൈസ്‌കൂളിൽ കയറിയ കള്ളന് മടുത്തില്ല; സ്ഥിരമായി മോഷണം നടക്കുന്നതിൽ ആശങ്കയോടെ അധികൃതർ

മൂന്നാം തവണയും മോഷണം: ചാലുകുന്ന് സി.എം.എസ് ഹൈസ്‌കൂളിൽ കയറിയ കള്ളന് മടുത്തില്ല; സ്ഥിരമായി മോഷണം നടക്കുന്നതിൽ ആശങ്കയോടെ അധികൃതർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗൺ മൂലം മാസങ്ങളായി അടച്ചിട്ടിട്ടും
ചാലുകുന്നിലെ സി.എം.എസ്. ഹൈസ്‌കൂളിനെ മോഷ്ടാവ് വെറുതെ വിട്ടില്ല. ഒരു വർഷത്തിനിടെ മൂന്നാമത്തെ തവണയാണ് സ്‌കൂളിൽ മോഷണം നടത്തിയത്.

സ്‌കൂളിലെ മോഷണം തടയാൻ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ മോഷ്ടാവ് കവർന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ സ്‌കൂൾ തുറക്കാൻ എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ വില വരുന്ന ഡി.എസ്.എൽ. കാമറ, സി.സി.ടി.വി. കാമറകൾ, സി.സി.ടി.വി. ഹാർഡ് ഡിസ്‌ക് എന്നിവ മോഷ്ടാവ് കവർന്നു. പണമൊന്നും അപഹരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്‌കൂളിലെ അലമാരയിൽ നിന്നു 30000 രൂപയും സെപ്റ്റംബറിൽ 60000 രൂപയും കവർന്നിരുന്നു. തുടർന്നു സ്‌കൂളിൽ സി.സി.ടി.വി. കാമറ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സ്ഥലത്തെത്തിയ മോഷ്ടാവ് സ്‌കൂളിന്റെ ഗ്രില്ല് തകർക്കാതെ സമീപത്തു പാർക്ക് ചെയ്തിരുന്ന ബസിന്റെ മുകളിലൂടെ കയറിൽ ഷേഡ് വഴിയാണു സ്‌കൂളിൽ പ്രവേശിച്ചത്.

ഓഫീസ് ഉൾപ്പെടെ മൂന്നു മുറിയുടെ കതകു തകർത്ത മോഷ്ടാവ് ലൈബ്രറി, ലാബോറട്ടറി, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ കയറുകയും മുറി അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്.

സ്‌കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.