ഏഴു വയസുകാരിയെ പീഡിപ്പിച്ച ഇലക്ട്രീഷന് ഏഴു വർഷം കഠിന തടവും കാൽലക്ഷം രൂപ പിഴയും: പോക്‌സോ കേസുകളിൽ പ്രതികളെ ശിക്ഷിച്ച് കോടതി വിധി തുടരുന്നു

ഏഴു വയസുകാരിയെ പീഡിപ്പിച്ച ഇലക്ട്രീഷന് ഏഴു വർഷം കഠിന തടവും കാൽലക്ഷം രൂപ പിഴയും: പോക്‌സോ കേസുകളിൽ പ്രതികളെ ശിക്ഷിച്ച് കോടതി വിധി തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ വി്ട്ടു വീഴ്ചയില്ലാതെ കോടതികൾ. എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയാറുകാരനായ ഇലക്ട്രീഷ്യന് തിരുവനന്തപുരം പോക്സോ കോടതി ഏഴു വർഷം കഠിന തടവിനും ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവനുഭവിക്കാനും ജഡ്ജി മിനി. എസ്. ദാസ് ഉത്തരവിട്ടു. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് കുട്ടിയുടെ വിദ്യാഭ്യാസത്തിനും ഭാവി നന്മക്കായും മതിയായ തുക നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടും കോടതി നിർദ്ദേശിച്ചു. പ്രതി ചുള്ളിമാനൂർ ചെറുപേഴി പത്മാനിലയത്തിൽ വേലായുധൻ പിള്ള മകൻ രഘുനാഥൻ നായരെ (66) യാണ് കോടതി ശിക്ഷിച്ചത്.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പിതാവ് പുതുതായി പണി കഴിപ്പിക്കുന്ന വീട്ടിൽ വയറിങ് പണിക്കായി വന്ന ഇലക്ട്രീഷ്യനായിരുന്നു പ്രതി. കുട്ടി അയയിൽ തൂക്കിയിട്ടിരുന്ന തന്റെ പിൻ എടുക്കാൻ വന്ന സമയത്താണ് പ്രതി കൃത്യം ചെയ്തത്. കുട്ടിയെ വീട്ടിനുള്ളിൽ ചാരി വച്ചിരുന്ന ഇരുമ്പ് ഏണിയിൽ എടുത്തിരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു കൊണ്ടോടിയ കുട്ടി സമീപത്തെ അമ്മൂമ്മയുടെ വീട്ടിൽ ചെന്ന് വിവരം പറഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാവിന്റെ പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ വൽസാ വർഗ്ഗീസ് ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group