റിട്ട. അദ്ധ്യാപികയുടെ മരണം കൊലപാതകം: നാട്ടുകാർ മരണവിവരം അറിഞ്ഞത് മകൻ ശവപ്പെട്ടിയുമായി എത്തിയപ്പോൾ; ക്രൂരത നടത്തിയ മകൻ അറസ്റ്റിൽ

റിട്ട. അദ്ധ്യാപികയുടെ മരണം കൊലപാതകം: നാട്ടുകാർ മരണവിവരം അറിഞ്ഞത് മകൻ ശവപ്പെട്ടിയുമായി എത്തിയപ്പോൾ; ക്രൂരത നടത്തിയ മകൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീണ്ടും നാടിനെ നടുക്കിയ ഒരു കൊലപാതക വാർത്തയാണ് തിരുവനന്തപുരത്തു നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. അമ്മയെയാണ് മകൻ അതിക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്.

അമ്മയെ മകൻ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം കൊലപാതക വിവരം നാട്ടുകാർ അറിയാതിരിക്കാനാണ് ശ്രമിച്ചത്. എന്നാൽ, അമ്മയുടെ മൃതദേഹം അടക്കം ചെയ്യാൻ ശവപ്പെട്ടിയുയമായി മകൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതും മകൻ പിടിയിലായതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പരേതനായ പാലയ്യന്റെ ഭാര്യ ഓമന(70)യാണ് കൊല്ലപ്പെട്ടത്. മുൻ സൈനികനായ മകൻ വിപിൻദാസി(39)നെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെ വിപിൻദാസ് ശവപ്പെട്ടിയുമായി വരുന്നത് കണ്ടപ്പോഴാണ് മരണവിവരം നാട്ടുകാർ അറിയുന്നത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ച അയൽക്കാരെ ഇയാൾ തടഞ്ഞു.

മദ്യലഹരിയിലായിരുന്ന വിപിൻ ദാസ് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാൻ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു.

വിപിൻ ദാസിന്റെ പ്രവൃത്തിയിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ശേഷമേ മൃതദേഹം മറവു ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിക്കുകയും, തുടർന്ന് പരിശോധനയ്ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.

പരിശോധനയ്ക്കിടെ കഴുത്തിലും വയറിലുമേറ്റ ക്ഷതം കണ്ടെത്തി. വിപിൻ ദാസും സുഹൃത്തുക്കളും വീട്ടിൽവച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നും, ഇയാൾ ഓമനയെ മർദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.

അവിവാഹിതനായ വിപിൻദാസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.