play-sharp-fill
തിരുവല്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 21കാരന്‍ പൊലീസ് പിടിയിൽ

തിരുവല്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 21കാരന്‍ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


പുറമറ്റം മുണ്ടമല കൊഴുവേലില്‍ സിജി കെ സാബു ( 25 ) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. സാമൂഹിക മാധ്യമം വഴി തന്റെ ന​ഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കവിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയം നടിച്ച്‌ സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയത്. പിന്നീട് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് സിജി കെ സാബു ഒളിവില്‍ പോയിരുന്നു.

മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം, കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവരില്‍ നിന്നും 11 മൊബൈല്‍ ഡിവൈസുകള്‍/മെമ്മറി കാര്‍ഡുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. കൊല്ലം റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നിരവധി പേര്‍ കുടുങ്ങിയത്.

അഭിഭാഷകന്‍, ഐടി ജീവനക്കാരന്‍, ഓട്ടോ ഡ്രൈവര്‍ തുടങ്ങിയവരുടെ മൊബൈല്‍ഫോണ്‍ ഉപകരണങ്ങള്‍ളാണ് പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായാണ് കൊല്ലം റൂറല്‍ പൊലീസും ഇന്ന് വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്.

വിവിധ സ്ഥലങ്ങളില്‍ നിന്നായി കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച വിശ്വസനീയമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ.പി.എസിന്‍റെ നിര്‍ദേശാനുസരണം ആണ് റെയ്ഡ് നടത്തിയത്. അഡിഷണല്‍ എസ്.പി മധുസൂദനന്റെ നേതൃത്വത്തില്‍ കൊല്ലം റൂറല്‍ ജില്ലയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്‌.ഓമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ റെയ്‌ഡില്‍ പങ്കെടുത്തു.