രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരണെന്ന് കേട്ടിട്ടുണ്ട് : സേവാദളിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ഹിന്ദു മഹാസഭ

രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരണെന്ന് കേട്ടിട്ടുണ്ട് : സേവാദളിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ഹിന്ദു മഹാസഭ

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്.സേവാദളിനെതിരെ ആഞ്ഞടിച്ച് അഖില ഭാരതീയ ഹിന്ദുമഹാസഭ രംഗത്ത്. വീർസവർക്കറും നാഥുറാം ഗോഡ്‌സെയും തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നെന്നും, സവർക്കർ സ്വവർഗരതിക്കാരനാണെന്നുമുള്ള കോൺഗ്രസ് പോഷകസംഘടനയായ സേവാദളിന്റെ ആരോപണത്തിന് മറുപടിയുമായി ഹിന്ദു മഹാസഭ നേതാവ്. മഹാസഭ മുൻ പ്രസിഡന്റ് വീർസവർക്കർക്കെതിരായ ആരോപണങ്ങൾ അസംബന്ധമാണ്. രാഹുൽഗാന്ധി സ്വവർഗരതിക്കാരനാണെന്ന തരത്തിലുള്ള വാദങ്ങൾ തങ്ങളും കേട്ടിട്ടുണ്ടെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു.

കോൺഗ്രസിന്റെ പോഷകസംഘടനയായ സേവാദൾ ഭോപ്പാലിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് സവർക്കറെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റ് വിതരണം ചെയ്തത്. ഗാന്ധി ഘാതകൻ ഗോഡ്‌സെയുമായി സവർക്കർ സ്വവർഗാനുരാഗത്തിലായിരുന്നു എന്ന ലഘുലേഖയിലെ പരാമർശമാണ് വിവാദമായത്. ‘വീർ സവർക്കർ കിതനാ വീർ’ (സവർക്കർ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആൾ ഇന്ത്യ കോൺഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് ക്യാമ്ബിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോഡ്‌സെയുമായി സവർക്കർ സ്വവർഗ ലൈംഗിക ബന്ധത്തിലായിരുന്നുവെന്നും ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പുരുഷന്മാരെ ഉപദേശിച്ചിരുന്നതായും പുസ്തകത്തിലുണ്ട്. 1947 ൽ രാജ്യം വിഭജിച്ചതിന് ആർഎസ്എസിനെയും സവർക്കറെയുമാണ് ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നത്. ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുൻപ് ഗോഡ്‌സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവർക്കറുമായി സ്വവർഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന പുസ്തകത്തിലെ പരാമർശത്തെ ഉദ്ധരിച്ചുകൊണ്ട് ബുക്ക്‌ലെറ്റിൽ പറയുന്നു. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളോട് സവർക്കാർ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്‌ലെറ്റിൽ പറയുന്നു.

വർഗീയ കലാപത്തിൽ മുസ്ലിംകൾ കൊല്ലപ്പെടുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോഴെല്ലാം സവർക്കറും സുഹൃത്തുക്കളും സന്തോഷത്തോടെ നൃത്തം ചെയ്യാറുണ്ടായിരുന്നുവെന്നും ലഘുലേഖയിൽ പറയുന്നു. സവർക്കറുടേത് ദ്വിരാഷ്ട്ര സിദ്ധാന്തമായിരുന്നുവെന്നും അതാണ് വിഭജനത്തിന് വിത്തിട്ടതെന്നും ലഘുലേഖയിലുണ്ട്. ലഘുലേഖയുടെ ഉള്ളടക്കത്തെ സേവാദൾ ദേശീയ പ്രസിഡന്റ് ലാൽജി ദേശായി ന്യായീകരിച്ചു. ബിജെപി നായകന്മാരായി അവതരിപ്പിക്കുന്ന ആളുകളുടെ യാഥാർത്ഥ്യം പൊതുജനങ്ങൾ അറിയേണ്ടത് പ്രധാനമാണെന്ന് ദേശായി പറഞ്ഞു. എന്നാൽ കോൺഗ്രസ് വസ്തുതകൾ വളച്ചൊടിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ബിജെപി വക്താവ് രജനീഷ് അഗർവാൾ ആരോപിച്ചു.