പൃഥ്വിരാജിനെ അസഭ്യം പറയാൻ അച്ഛനെ ഉപയോഗിച്ച് സംഘപരിവാർ: ഈന്തപ്പഴവും വിമാനടിക്കറ്റും മകനെ മാറ്റി; സുകുമാരന്റെ ഫോട്ടോ വച്ച് പൃഥ്വിരാജിനെ കടന്നാക്രമിച്ച് സംഘപരിവാർ; ശശികല ടീച്ചറും സന്ദീപ് വാര്യരും പൃഥ്വിരാജിനെതിരെ രംഗത്ത്: വാരിയൻ കുന്നതിന്റെ പേരിൽ പൃഥ്വിയ്‌ക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം

പൃഥ്വിരാജിനെ അസഭ്യം പറയാൻ അച്ഛനെ ഉപയോഗിച്ച് സംഘപരിവാർ: ഈന്തപ്പഴവും വിമാനടിക്കറ്റും മകനെ മാറ്റി; സുകുമാരന്റെ ഫോട്ടോ വച്ച് പൃഥ്വിരാജിനെ കടന്നാക്രമിച്ച് സംഘപരിവാർ; ശശികല ടീച്ചറും സന്ദീപ് വാര്യരും പൃഥ്വിരാജിനെതിരെ രംഗത്ത്: വാരിയൻ കുന്നതിന്റെ പേരിൽ പൃഥ്വിയ്‌ക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാബിയുടെ ജീവിതം സിനിമയാക്കാൻ ഇറങ്ങിത്തിരിച്ച നടൻ പൃഥ്വിരാജിനെ കടന്നാക്രമിച്ച് സംഘപരിവാർ പ്രസ്ഥാനങ്ങൾ. ഹിന്ദു ഐക്യവേദിയും സംഘപരിവാറിൽ നിന്നും ബി.ജെ.പിയുടെ ഭാഗമായ സന്ദീപ് വാര്യരുമാണ് സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജിനെ കടന്നാക്രമിച്ചിരിക്കുന്നത്.

1991 ൽ പൃഥ്വിരാജിന്റെ അച്ഛൻ സുകുമാരൻ ആർ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ബിജെപി വ്യക്താവ് സന്ദീപ് വാരിയറാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പൃഥ്വിരാജിനെതിരായ ആക്രമണം തുടങ്ങി വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ സുകുമാരൻ. തന്റെ പൈതൃകത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. സംഘ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ‘വിചാരധാര’ വായിച്ചിരുന്നു. അദ്ദേഹത്തിനോടുള്ള എന്റെ ഇഷ്ടം ഞാൻ നേരത്തെയും പല തവണ പറഞ്ഞിട്ടുണ്ട്.
1991 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തിരുവനന്തപുരം കരമനയിൽ നടന്ന പ്രാഥമിക ശിക്ഷാ വർഗ്ഗിൽ സുകുമാരൻ എല്ലാ എതിർപ്പുകളെയും അവഗണിച്ച് വന്നെത്തി.
ഈ ചിത്രങ്ങളിൽ ഉള്ള സംഘ കാര്യകർത്താക്കൾ ആരൊക്കെയാണെന്ന് തിരിച്ചറിയുന്നവർ കമൻറ് ചെയ്യുമല്ലോ .


– ഇങ്ങനെ ഫെയ്‌സ്ബുക്കിൽ എഴുതിയ സന്ദീപ് വാരിയരുടെ പോസ്റ്റിനു മണിക്കൂറുകൾക്കകം വൻ ലൈക്കും ഷെയറും കമന്റുമാണ് ലഭിച്ചത്. സംഘപരിവാർ പ്രസ്ഥാനത്തെ അനൂകൂലിക്കുന്നവർ കൂട്ടത്തോടെ എത്തി ഈ പോസ്റ്റിനു പൃഥ്വിരാജിനെ അസഭ്യം പറഞ്ഞും, ഇദ്ദേഹത്തിന്റെ പിതൃത്വം പോലും ചോദ്യം ചെയ്തുമുള്ള കമന്റുകളാണ് എത്തുന്നത്. എന്നാൽ, തന്നെ എതിർത്തു വരുന്ന കമന്റുകൾ തിരഞ്ഞു പിടിച്ചു ഡിലീറ്റ് ചെയ്യുന്ന സന്ദീപ് വാര്യർ, പൃഥ്വിരാജിന്റെ അമ്മയെയും അച്ഛനെയും അപമാനിക്കുന്ന കമന്റുകൾ അതേ പടി നിലനിർത്തിയിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് ഇതേ ഫോട്ടോകളിൽ ഒന്ന് ഉപയോഗിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്.

ഇത് ഈന്തപ്പഴവും വിമാന ടിക്കറ്റുകളും രംഗം കീഴടക്കുന്നതിനു മുൻപുള്ള നട്ടെല്ല് !
സംഘത്തിന്റെ 1991 ലെ പ്രാഥമികശിക്ഷാ വർഗ്ഗ് ഉദ്ഘാടനം ചെയ്യുന്ന നടൻ സ്വ .സുകുമാരൻ –

ഇങ്ങനെയായിരുന്നു കെ.പി ശശികലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനു പിന്നാലെ പൃഥ്വിരാജിനെ അച്ഛൻ ആരാണെന്നതു മുതൽ അദ്ദേഹത്തിന്റെ പിതൃത്വം ചോദ്യം ചെയ്യുന്നത് വരെയുള്ള മോശമായ കമന്റുകളുമായി സംഘപരിവാർ പ്രസ്ഥാനത്തിന്റെ അനുയായികളും രംഗത്ത് എത്തി.

വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ചത് മുതൽ സംഘപരിവാറിന്റെയും ബിജെപിയുടെയും കണ്ണിലെ കരടാണ് പൃഥ്വിരാജ്. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണം. ഈ സൈബർ ആക്രമണത്തിനു സംസ്ഥാനത്തെ ബിജെപി വ്യക്താവ് തന്നെയാണ് നേതൃത്വം നൽകുന്നതും.