
ആംസ്റ്റർഡാം: പ്രമുഖ ബ്രാൻഡ് പുറത്തിറക്കിയ മിഠായികളില്‍ കഞ്ചാവിന്റെ സാന്നിദ്ധ്യം. ഇതേതുടർന്ന് പ്രമുഖ ജർമ്മൻ കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ എത്രയും വേഗം വിപണികളില്‍ നിന്ന് തിരികെ വിളിക്കാൻ നിർദ്ദേശം.
ഹരീബോ എന്ന കമ്ബനി നെതർലാൻഡിലെ വിപണികളിലെത്തിച്ച ഹാപ്പി കോള ഫിസ് എന്ന ഉല്‍പ്പന്നത്തെ തിരികെ വിളിക്കാനാണ് നിർദ്ദേശം. ഒരു കിലോഗ്രാമുളള മൂന്ന് പാക്കറ്റുകളില്‍ നിന്ന് മിഠായി കഴിച്ച കുട്ടികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ക്ക് തലകറക്കം പോലുളള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി ഫുഡ് ആൻഡ് കണ്‍സ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി അതോറിറ്റി (എൻവിഡബ്ല്യൂഎ) അറിയിച്ചു. എല്‍341-4002307906 എന്ന പ്രൊഡക്ഷൻ കോഡുളള ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ നിന്ന് തിരികെ വിളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉല്‍പ്പന്നങ്ങള്‍ക്ക് വാങ്ങാൻ ചെലവായ മുഴുവൻ പണവും തിരികെ നല്‍കുമെന്ന് ഹരിബോ അറിയിച്ചിട്ടുണ്ട്. ഇത്തരം പലഹാരങ്ങള്‍ ഇപ്പോഴും വിപണിയിലുണ്ട്. ഇവ കഴിക്കുമ്ബോള്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് എൻവിഡബ്ല്യുഎ വക്താവ് സൈദ അഹ്യാദ് അറിയിച്ചു. ഇത്തരത്തിലുളള പലഹാരങ്ങള്‍ കഴിക്കരുതെന്ന് പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്വന്റേ മേഖലയിലുളള ദമ്ബതികള്‍ കുട്ടികള്‍ക്ക് കഴിക്കുന്നതിനായി മിഠായി വാങ്ങിയിരുന്നു. അത് കഴിച്ചതോടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അങ്ങനെ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് മിഠായിയില്‍ കഞ്ചാവിന്റെ സാന്നിദ്ധ്യമുളളതായി കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഹരീബോയും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ ഉല്‍പ്പന്നത്തില്‍ എങ്ങനെയാണ് കഞ്ചാവിന്റെ അംശം ഉണ്ടായതെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കുട്ടികള്‍ക്കായി വിപണിയിലെത്തുന്ന മിഠായികളില്‍ ലഹരിയുടെ അംശം കണ്ടെത്തുന്നത് ആദ്യ സംഭവമല്ല. 2023ല്‍ കഞ്ചാവടങ്ങിയ മിഠായി കഴിച്ച് ഹേഗില്‍ ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മയക്കുമരുന്ന് കടത്തുക്കാർ അവരുടെ ഉല്‍പ്പന്നങ്ങള്‍ മിഠായിയുടെ രൂപത്തിലാണ് കടത്തുന്നതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ട്.