play-sharp-fill
നോര്‍ക്ക റൂട്ട്‌സിന്റെ പേരില്‍ വ്യാജ സംഘങ്ങള്‍; നിയമനടപടിയെടുക്കുമെന്ന് സി.ഇ.ഒ

നോര്‍ക്ക റൂട്ട്‌സിന്റെ പേരില്‍ വ്യാജ സംഘങ്ങള്‍; നിയമനടപടിയെടുക്കുമെന്ന് സി.ഇ.ഒ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേന വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.


ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നോര്‍ക്കയുടെ പേരുപറഞ്ഞ് റിക്രൂട്ട്മെന്റെ് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതായി ബഹ്റൈനില്‍നിന്നുള്‍പ്പെടെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത ബഹ്റൈനിലെ ഏജന്‍സിയെക്കുറിച്ച്‌ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. മലയാളികളായ 10 നഴ്സുമാരാണ് ഏജന്‍സിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

നോര്‍ക്ക റൂട്ട്‌സിന്റെ സേവനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജന്‍സികളെയോ നിയോഗിച്ചിട്ടില്ലെന്ന് സി.ഇ.ഒ അറിയിച്ചു.

നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴിയും അതിന്റെ ഓഫീസുകള്‍ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. നോര്‍ക്കയുമായി ബന്ധപ്പെട്ട ഏതു സംശയത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939 എന്ന ടോള്‍ ഫ്രീ നന്മറില്‍ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പറില്‍ വിദേശത്തുനിന്നും മിസ്ഡ് കാള്‍ സേവനവും ലഭ്യമാണ്.

ഔദ്യോഗിക വെബ്‌സൈറ്റ് അല്ലാതെയുള്ള വെബ്‌സൈറ്റ് ലിങ്കുകള്‍, സമൂഹ മാധ്യമ ലിങ്കുകള്‍ തുടങ്ങിയവയിലും നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള സേവനങ്ങള്‍ക്കായി അപേക്ഷിച്ച്‌ വഞ്ചിതരാവരുതെന്നും സി.ഇ.ഒ അറിയിച്ചു.