ചവറ എം.എൽ.എ എൻ.വിജയൻപിള്ള അന്തരിച്ചു

ചവറ എം.എൽ.എ എൻ.വിജയൻപിള്ള അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ചവറ എം.എൽ.എ എൻ വിജയൻ പിള്ള അന്തരിച്ചു. രണ്ട് മാസമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച ചവറ ശങ്കരമംഗലത്തെ വീട്ടുവളപ്പിൽ

ചവറയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചാണ് വിജയൻ പിള്ള 2016ൽ നിയമസഭയിലെത്തിയത്. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർ.എസ്.പി ഇതര എം.എൽ.എ ആണ്. 1951ൽ ജനിച്ച വിജയൻപിള്ള പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് എത്തി. ആർ.എസ്,പിയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ.എസ്.പി ബേബി ജോൺ വിഭാഗ നേതാവായിരുന്ന വിജയൻ പിള്ള,ബേബി ജോണിന്റെ മരണശേഷം കെ കരുണാകരൻ രൂപീകരിച്ച ഡി.ഐ.സിയുമായി സഹകരിക്കുകയായിരുന്നു. തുടർന്ന് ഡി.ഐ.സി കോൺഗ്രസിൽ ലയിച്ചപ്പോൾ വിജയൻപിള്ള കോൺഗ്രസിൽ തിരിച്ചെത്തി. 2011ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വി.എം.സുധീരന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടു. 2016ൽ മുൻ മന്ത്രിയും ബേബിജോണിന്റെ മകനുമായ ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയാണ് എൻ. വിജയൻപിള്ള നിയമസഭയിലേക്കെത്തിയത്.