കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തി മണർകാട് കവലയിൽ നടപ്പാത കൈയ്യേറി അനധികൃത കച്ചവടം ; വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാർ ദുരിതത്തിൽ ; അധികൃതരും കൈയ്യേറ്റത്തിന് കൂട്ടുനിൽക്കുകയാണെന്ന് നാട്ടുകാരുടെ ആക്ഷേപവും

Spread the love

സ്വന്തം ലേഖകൻ

മണർകാട്:കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവുണ്ട്, പഞ്ചായത്തിൻ്റെ നോട്ടിസുണ്ട് എന്നിട്ടും കാൽനടയാത്രക്കാർക്ക് നടപ്പാത ഉപയോഗിക്കാനാകാത്ത അവസ്ഥ. മണർകാട് കവലയിലെ നടപ്പാത കൈയ്യേറിയുള്ള പെട്ടിക്കട കച്ചവടം വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയായിട്ട് കാലമേറെയായി.

നടപ്പാത കച്ചവടം നിരോധിച്ചുള്ള ജില്ലാ കളക്ടറുടെ ഉത്തരവിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് പലതവണ ഉത്തരവുകൾ നടപ്പാക്കിയിട്ടുമുണ്ട്. കാലപ്പഴക്കത്തിൽ ഉത്തരവ് പൊടിപിടിച്ചു.മണർകാട് കവലയിൽ നടപ്പാതയിലൂടെ ഇപ്പോൾ നടക്കാനാകാത്ത സ്ഥിതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈയ്യേറ്റക്കാരിൽ കൂടുതലും ക്രിമിനലുകളാണെന്നത് കാൽനടക്കാർക്ക് ഭീഷണിയാണ്. നടപ്പാതയിലെ അനധികൃത കച്ചവടം ഒഴിപ്പിക്കാനെത്തിയ മണർകാട് എസ്.ഐ ഉൾപ്പെടെ പോലിസ് സംഘത്തെ കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിൽ ആക്രമിച്ചത് ഏറെ നാളായില്ല.

അനധികൃത കച്ചവടക്കാർക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും ചില രാഷ്ട്രീയ നേതാക്കളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും പിന്തുണയിൽ കൈയ്യേറ്റക്കാർ ഇരിപ്പിടം ഉറപ്പിക്കുകയാണ്. ദേശീയപാത അധികൃതരും കൈയ്യേറ്റത്തിന് കൂട്ടുനിൽക്കുകയാണെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവ് എത്രയും വേഗം നടപ്പാക്കി കാൽനട യാത്രക്കാരുടെ അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.