
ചങ്ങനാശേരി : ചെലവഴിച്ചത് ലക്ഷങ്ങള്‍, പക്ഷേ എന്ത് ഫലമെന്ന് മറുചോദ്യം. മനയ്ക്കച്ചിറ ടൂറിസം പദ്ധതിയെ വിലയിരുത്തിയാല്‍ നിരാശയാണ് ഫലം.
ഒറ്റനോട്ടത്തില്‍ പച്ചപ്പ് നിറഞ്ഞ ഒരു തരിശുഭൂമി. പോള വകഞ്ഞു മാറ്റിയാല്‍ കറുത്ത നിറത്തില്‍ വെള്ളം. പോളയും മാലിന്യവും തിങ്ങി നിറഞ്ഞു കനാല്‍ ജനങ്ങള്‍ക്ക് ദുരിതമാകുകയാണ്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കാൻ വിഭാവനം ചെയ്ത പദ്ധതി നാശത്തിന്റെ വക്കിലെന്ന് നാട്ടുകാർ ഒരേസ്വരത്തില്‍ പറയും.
ടൂറിസം സാദ്ധ്യതകള്‍ വിപുലീകരിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനവും പാഴ്‌വാക്കായി. മലയോര മേഖലയേയും കുട്ടനാടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുട്ടനാട്ടുകാരുടെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. 2011 മാർച്ച് രണ്ടിനായിരുന്നു ഉദ്ഘാടനം. റിനോവേഷൻ ഒഫ് കോമ്ബൗണ്ട് വാള്‍, വാക്ക് റെയിൻ ഷെല്‍ട്ടേഴ്‌സ് എന്നിവ പൂർത്തിയാക്കി പദ്ധതി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ കൈമാറിയിരുന്നു. എ.സി കനാലില്‍ മനക്കച്ചിറയില്‍ നിന്ന് ആരംഭിച്ച് വേട്ടടി തോട് വഴി ചങ്ങനാശേരി ബോട്ട് ജെട്ടിയുമായി ബന്ധിപ്പിച്ച് സഞ്ചാരികളെ ഇവിടെ എത്തിക്കുകയായിരുന്നു ലക്ഷ്യം.
പദ്ധതി വിഭാവനം ചെയ്തത് : ചങ്ങനാശേരി മുതല്‍ മങ്കൊമ്പ് വരെ 20 കി.മീ നീളത്തില്‍ ലക്ഷങ്ങള്‍ പൊടിക്കും, അത്രമാത്രം
മൂന്ന് മാസം മുൻപ് പത്ത് ലക്ഷം രൂപ ചെലവഴിച്ച് പോള നീക്കം ചെയ്‌തെങ്കിലും സംരക്ഷണമില്ലാത്തതിനാല്‍ വീണ്ടും ഇരട്ടി പോളയായി. ഇതിന് പുറമെയാണ് പ്ലാസ്റ്റിക് കുപ്പികളും, മറ്റു മാലിന്യങ്ങളും. മനയ്ക്കചിറ മുതല്‍ പൂവം വരെയുള്ള ഭാഗങ്ങളില്‍ കനാലിന്റെ തീരത്ത് വസിക്കുന്നവരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാഥമികാവശ്യങ്ങള്‍ക്കായി ഈ വെള്ളം ഉപയോഗിക്കുന്നത് രോഗഭീതി ഉയർത്തുന്നുണ്ട്. ശമ്പള വ്യവസ്ഥയില്‍ പോള നീക്കുന്നതിന് ആളെ നിയമിക്കുന്നതിനുള്ള ആലോചനകള്‍ നടന്നെങ്കിലും നടപ്പായില്ല. പോള തിങ്ങിനിറഞ്ഞതോടെ ചങ്ങനാശേരി ജലോത്സവം മുടങ്ങിയിട്ട് 11 വർഷമായി. 2022 ല്‍ ജലോത്സവം പുന:രാരംഭിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല.
പറച്ചില്‍ പോരാ, നടപ്പാക്കണംഎ.സി കനാലില്‍ വാട്ടർ ഫൗണ്ടൻഫാൻസി എലുമിനേഷൻ ലൈറ്റുകള്ചെറുവള്ളങ്ങളില് ബോട്ടിംഗ്സഞ്ചാരികള്ക്ക് വിശ്രമ സൗകര്യം
”ടൂറിസം പദ്ധതി എങ്ങുമെത്താതായതോടെ സാമൂഹ്യവിരുദ്ധർ ഇവിടം കീഴടക്കി. പോള മാറ്റിയാലും തുടർ സംരക്ഷണത്തിന് സംവിധാനം ഒരുക്കാത്തതിനാല്‍ ചെയ്യുന്നതെല്ലാം നഷ്ടമാവുകയാണ്.




