മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കിടെ കോട്ടയം അഭിലാഷ് തീയറ്ററിൽ സംഘർഷം: മൂന്ന് തീയറ്റർ ജീവനക്കാർക്ക് പരിക്ക്; അക്രമികൾ ഏറ്റുമാനൂരിൽ നിന്നുള്ള അക്രമി സംഘം

മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കിടെ കോട്ടയം അഭിലാഷ് തീയറ്ററിൽ സംഘർഷം: മൂന്ന് തീയറ്റർ ജീവനക്കാർക്ക് പരിക്ക്; അക്രമികൾ ഏറ്റുമാനൂരിൽ നിന്നുള്ള അക്രമി സംഘം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അഭിലാഷ് തീയറ്ററിൽ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കിടെ സംഘർഷം. ഏറ്റുമാനൂരിൽ നിന്നുള്ള ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് തീയറ്റർ ജീവനക്കാർക്ക് പരിക്ക്. തീയറ്റർ ജീവനക്കാരായ ഒരു ഹിന്ദിക്കാരനും, രണ്ട് മലയാളികൾക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഏഴംഗ അക്രമി സംഘത്തിലെ മൂന്നു പേരെ വെസ്റ്റ് പൊലീസ് പിടികൂടി.
ഞായറാഴ്ച രാത്രി എട്ടരയോടെ മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയുടെ സെക്കൻഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. തീയറ്ററിന്റെ മുന്നിലെ സെക്കൻഡ് ക്ലാസിലേയ്ക്ക് ടിക്കറ്റെടുത്ത ഏഴംഗ സംഘം, ടിക്കറ്റ് റിസർവ് ചെയ്തിരുന്ന സീറ്റിൽ ഇരുപ്പുറപ്പിച്ചു. ഈ സീറ്റ് ബുക്ക് ചെയ്തിരുന്ന ആളുകൾ എത്തിയതോടെ തീയറ്റർ ജീവനക്കാർ അക്രമി സംഘത്തോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനു തയ്യാറാകാതിരുന്ന അക്രമി സംഘം തീയറ്റർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഷോ തടസപ്പെടുത്താതിരിക്കാൻ സഹകരിക്കണമെന്ന് തീയറ്റർ ജീവനക്കാർ ആവശ്യപ്പെട്ടതോടെ അക്രമി സംഘം ഭീഷണി മുഴക്കുകയും, ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തിൽ രണ്ടു ജീവനക്കാരുടെ മൂക്കിനും, മുഖത്തും സാരമായി പരിക്കേറ്റു. മറ്റൊരു ജീവനക്കാരന്റെ കയ്യിലും ശരീരത്തും പരിക്കേറ്റിട്ടുണ്ട്. അക്രമിത്തിൽ സാരമായി പരിക്കേറ്റ മൂന്നു പേരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അക്രമി സംഘം ഭീഷണി തുടർന്നതോടെ തീയറ്റർ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇവരെ സ്റ്റേഷനിലേയ്ക്ക് മാറ്റി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും, തീയറ്റർ അധികൃതരുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കുമെന്നും വെസ്റ്റ് പൊലീസ് അറിയിച്ചു.