play-sharp-fill
വിദ്യാഭ്യാസകാലത്ത് തുടങ്ങിയ പ്രണയം; സ്വന്തം മേഖലയില്‍ ഇരുവരും കാലുറപ്പിച്ചതോടെ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം; സ്വപ്നം കണ്ട ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടായത് 20 ഓളം ദിനങ്ങള്‍ മാത്രം; ഷൂട്ട് കഴിഞ്ഞ്  മടങ്ങിയ ഇരുവരെയും മീന്തുള്ളിപ്പാറയിലേക്ക് മടക്കിവിളിച്ചത് പ്രദേശത്തിന്റെ മനോഹാരിത; പുഴയുടെ കയങ്ങളിൽ കനികയ്ക്ക് നഷ്ടമായത് സ്വന്തം ജീവിതം; റെജി വിടവാങ്ങുമ്പോള്‍ നൊമ്പരമായി വിവാഹ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍

വിദ്യാഭ്യാസകാലത്ത് തുടങ്ങിയ പ്രണയം; സ്വന്തം മേഖലയില്‍ ഇരുവരും കാലുറപ്പിച്ചതോടെ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം; സ്വപ്നം കണ്ട ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടായത് 20 ഓളം ദിനങ്ങള്‍ മാത്രം; ഷൂട്ട് കഴിഞ്ഞ് മടങ്ങിയ ഇരുവരെയും മീന്തുള്ളിപ്പാറയിലേക്ക് മടക്കിവിളിച്ചത് പ്രദേശത്തിന്റെ മനോഹാരിത; പുഴയുടെ കയങ്ങളിൽ കനികയ്ക്ക് നഷ്ടമായത് സ്വന്തം ജീവിതം; റെജി വിടവാങ്ങുമ്പോള്‍ നൊമ്പരമായി വിവാഹ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍

സ്വന്തം ലേഖിക

കോഴിക്കോട്: റെജിയും കനികയും നല്ലൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.


വര്‍ഷങ്ങളായി തങ്ങള്‍ മനസില്‍ കൊണ്ടു നടന്ന ആഗ്രഹം സഫലമായി സുന്ദരമായൊരു ജീവതത്തിലേക്ക് നടന്നു തുടങ്ങും മുന്‍പേയാണ് വിധി ഇവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തിയത്.
ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹം നടന്നതിന്റെ സന്തോഷത്തിലായിരുന്നു റെജിലാലും കനികയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അദ്ധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തില്‍ മാര്‍ച്ച്‌ 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുള്ളിപ്പാറയില്‍ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മടക്കിവിളിച്ചത്.

പക്ഷെ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാനുള്ളതായിരിക്കുമെന്ന് ഒരിക്കലും ഇവര്‍ കരുതി കാണില്ല.
കുടുംബത്തോടൊപ്പം വീണ്ടും ആ പ്രകൃതിസൗന്ദര്യം നുകരാനെത്തിയ യാത്രയ്‌ക്കൊടുവിലാണ് റെജിയുടെ (28) ജീവന്‍ പുഴയുടെ കയങ്ങള്‍ കവര്‍ന്നത്. കോഴിക്കോട് കുറ്റ്യാടിപ്പുഴയുടെ ഓളങ്ങളില്‍ പതിയിരുന്ന മരണം രജിന്‍ലാല്‍ എന്ന 28കാരന്റെ ജീവനെടുത്തുവെന്ന വാര്‍ത്ത കണ്ണീരോടെയാണ് നാട് ശ്രവിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഇരുകുടുംബങ്ങളെയും ദുഃഖത്തിലാക്കി റെജി പുഴയിലെ കയത്തില്‍പ്പെട്ടത്.
മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുന്നതിനിടെ കനികയുടെ കാല്‍വഴുതിയെന്നും വീഴാതെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു എന്നാണ് വിവരം. നിലവിളി ഉയര്‍ന്നതോടെ സമീപത്ത് റോഡ് നിര്‍മ്മാണത്തിനു സാധനങ്ങളുമായി വന്ന ടിപ്പര്‍ ലോറി ഡ്രൈവറാണ് കനികയെ രക്ഷപ്പെടുത്തിയത്.

കനികയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുപത് മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് റെജിലാലിനെ കണ്ടെത്തി പുറത്തെത്തിക്കാനായത്. ഇരുവരെയും പന്തീരങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റെജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് മലബാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ചങ്ങരോത്ത് കടിയങ്ങാട്ടെ കുളപ്പുറത്ത് കൃഷ്ണദാസിന്റെയും രജനിയുടേയും മകനാണ് റെജി. ഗള്‍ഫിലുള്ള സഹോദരന്‍ രഥുലാല്‍ എത്തിയ ശേഷം സംസ്‌കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കനികയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മരണവാര്‍ത്ത പരക്കുന്നതിനൊപ്പം തന്നെ എവരിലും നൊമ്പരമാവുകയാണ് വിവാഹത്തിന്റെയും തുടര്‍ന്നുമുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍. വേദനകളുടെ ആഴമേറ്റി ഇരുവരുടെയും വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുകയാണ്. വിവാഹത്തിനു മുൻപുള്ള പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നത്.