സഞ്ജുവിനെയും പന്തിനെയും വെട്ടി മുംബൈയുടെ പോക്കറ്റ് ഡൈനാമിറ്റ്..! ഈ താരം ധോണിയ്ക്ക് പിൻഗാമി എന്ന് വാഴ്ത്തുപാട്ട്

സഞ്ജുവിനെയും പന്തിനെയും വെട്ടി മുംബൈയുടെ പോക്കറ്റ് ഡൈനാമിറ്റ്..! ഈ താരം ധോണിയ്ക്ക് പിൻഗാമി എന്ന് വാഴ്ത്തുപാട്ട്

Spread the love

തേർഡ് ഐ സ്പോട്സ്

ദുബായ്: ഇന്ത്യൻ ടീമിൻ്റെ വിക്കറ്റ് കീപ്പർ സ്ഥാനം അലങ്കരിക്കാൻ സഞ്ജുവും പന്തും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഇരുവരെയും വെട്ടി മുംബൈ ഇന്ത്യൻ സിൻ്റ പോക്കറ്റ് ഡൈനാമിറ്റ് ടീം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഐപിഎല്‍ പതിമൂന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ആ പോക്കറ്റ് ഡൈനാമിറ്റ്. ഇന്ത്യന്‍ ടീമില്‍ ധോണിക്ക് ശേഷമുള്ള അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്തിന് അനുയോജ്യമായ താരമാണ് ഇഷാനെന്നും ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നു.

ഐപിഎല്ലില്‍ മുംബൈക്കായി നാലാം നമ്പറില്‍ കളിച്ച്‌ തിളങ്ങിയ ശേഷം ഓപ്പണിങിലും ഇഷന്‍ കിഷന്‍ മനോഹരമായി ബാറ്റ് ചെയ്തു. ഏത് റോളിലും പക്വതയോടെ കളിക്കാനാവുമെന്ന് താരം തെളിയിച്ച്‌ കഴിഞ്ഞു. ടീമിന് ആവശ്യമുള്ള സാഹചര്യത്തില്‍ ഏത് റോളും ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്നത് ദേശീയ ടീമില്‍ കിഷന് വലിയ സാധ്യത നല്‍കുന്നുവെന്ന് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പോക്കറ്റ് ഡൈനാമൈറ്റ് പ്രവര്‍ത്തിക്കുന്നത് കാണുന്നത് അതിശയകരമാണ്. അദ്ദേഹത്തിന് അതിശയകരമായ ഐപിഎല്‍ ഉണ്ടായിരുന്നു. നാലാം സ്ഥാനത്തുള്ള ബാറ്റിംഗും പിന്നീട് ഇന്നിംഗ്‌സ് തുറക്കുമ്പോള്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് കളിക്കുന്നതും ഇത് കാണിക്കുന്നു. ടീമിന്റെ ആവശ്യം അനുസരിച്ച്‌ ഗിയറുകള്‍ സ്വിച്ചുചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് തീര്‍ച്ചയായും വരും വര്‍ഷങ്ങളില്‍ ടി 20, ഏകദിന മത്സരങ്ങളില്‍ ടീം ഇന്ത്യയ്ക്കായുള്ള വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ സ്ലോട്ടിലെ സജീവ മത്സരാര്‍ത്ഥിയായി അവനെ മാറ്റും, ”പ്രസാദ് പറഞ്ഞു.

നേരത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറും കിഷനെ പിന്തുണച്ചിരുന്നു. റിഷഭ് പന്തും ഇഷാന്‍ കിഷനും തമ്മിലുള്ള മത്സരം രസകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിഷന്റെ കീഴില്‍ പന്ത് 2016 അണ്ടര്‍ 19 ലോകകപ്പ് കളിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ‘ഇന്ത്യയുടെ വൈറ്റ് ബോള്‍ സ്‌ക്വാഡുകളില്‍ നിന്ന് അദ്ദേഹത്തിന്റെ അഭാവം ഒരു വലിയ തിരിച്ചടിയാണ്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് പന്തിന്റെ കഴിവില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും ഐപിഎല്ലിലെ മോശം പ്രകടനം താരത്തിന് തിരിച്ചടിയാകുകയായിരുന്നു

.അതേസമയം ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ടി20 ക്ക് പുറമെ ഇന്ത്യയുടെ ഏകദിന ടീമിലും ഇടം നേടിയ സഞ്ജു സാംസണും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്തെത്താന്‍ മത്സരരംഗത്തുണ്ട്. ഐപിഎല്ലിലെ നിറം മങ്ങിയ പ്രകടനം റിഷഭ് പന്തിന് തിരിച്ചടിയായപ്പോള്‍ ഈ സ്ഥാനത്ത് ഇഷാനും സഞ്ജുവിനും പന്തിനും ശക്തമായ എതിരാളിയാണ് കെ.എല്‍ രാഹുല്‍. ഐപിഎല്ലില്‍ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായിരുന്നു കെ.എല്‍ രാഹുല്‍.