കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ തുക ആവശ്യപ്പെട്ട വ്യാപാരിയെ നാലം​ഗ സംഘം ക്രൂരമായി മർദ്ദിച്ചു; തടയാനെത്തിയ അമ്മക്കുനേരെയും അക്രമം; കടയിലുണ്ടായ സാധനങ്ങളും നശിപ്പിച്ചു; വ്യാപാരിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

ഇടുക്കി: സാധനം വാങ്ങാനെന്ന വ്യാജേന കടയിൽ എത്തി ചെറുകിട വ്യാപാരിയെ നാലംഗ സംഘം മർദ്ദിച്ചു. നെടുംകണ്ടം ചേമ്പളത്ത് പലചരക്കു വ്യാപാരം നടത്തുന്ന മനോജിനാണ് മർദ്ദനമെറ്റത്. തടയാനെത്തിയ അമ്മക്കുനേരെയും സംഘം ആക്രമണം നടത്തി.

ചേമ്പളത്ത് എത്തിയ പത്ത് പേരടങ്ങുന്ന സംഘത്തിലെ നാലുപേർ സാധനം വാങ്ങാൻ എന്ന വ്യാജേന കടയിലെത്തി ആക്രമിക്കുകയായിരുന്നു. മനോജിനെ ഹെൽമറ്റ് ഉപയോഗിച്ചു അടിച്ചു.

ബഹളം കേട്ട് സമീപത്തു ചായ കട നടത്തുന്ന മനോജിൻറെ അമ്മ ഓടിയെത്തി. അക്രമികളെ തടയാൻ ശ്രമിയ്ക്കുന്നതിടെ ഇവരെയും യുവാക്കൾ ആക്രമിച്ചു. കടയിലെ സാധനങ്ങളും നശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണം നടത്തിയവരിൽ ഒരാളുടെ കുടുംബാംഗങ്ങൾ കടയിൽ നിന്നും കടമായി പലചരക്ക് സാധനങ്ങൾ വാങ്ങിയിരുന്നു. തുക കൂടിയതോടെ പണം ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് മനോജ് പറയുന്നത്.

രണ്ട് ആഴ്ച മുമ്പ് പണം ചോദിച്ചതിനെ തുടർന്ന് ഇവർ കടയിൽ എത്തി പ്രശ്നം ഉണ്ടാക്കിയിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.