വാകത്താനം എമറാൾഡ് ബാറിന് മുന്നിൽ സംഘർഷം; ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ യുവാക്കളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്: ഒരാൾ മരിച്ചു; ബാറിൽ പ്രവർത്തന സമയം കഴിഞ്ഞും മദ്യം സുലഭം
സ്വന്തം ലേഖകൻ
കോട്ടയം: വാകത്താനം എമറാൾഡ് ബാറിന് മുന്നിലെ സംഘർഷത്തിൽ ഒരാൾ മരിച്ചു.
പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസാണ് (40) മരിച്ചത്. ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ യുവാക്കളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്.
വാകത്താനം എമറാൾഡ് ബാറിൽ സ്ഥിരം ഗുണ്ടകളുടെ വിളയാട്ടമാണെന്നാണ് നിരന്തരമായി പരാതി. ബാറിൻ്റെ പ്രവർത്തന സമയം കഴിഞ്ഞും അതിരാവിലെയുമെല്ലാം മദ്യം വിൽക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതിയുള്ളതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇങ്ങനെ മദ്യം വിൽക്കുകയും ഈ സമയങ്ങളിലെല്ലാം ബാറിൽ ഗുണ്ടകളുടെ കാവൽ ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഇത്തരത്തിൽ നിരവധി പരാതികൾ ബാറിനെതിരെയുണ്ട്.
ഇന്നലെ ബാറിൽ എത്തി മദ്യപിച്ച ശേഷം ഇറങ്ങിയ യുവാക്കൾ തമ്മിലാണ് അക്രമമുണ്ടായത്. ഇതിനിടെ തലയ്ക്ക് അടിയേറ്റ ജിനു ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ ജിനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂ എന്ന് വാകത്താനം പൊലീസ് അറിയിച്ചു. ഭാര്യ ലിൻസി. മക്കൾ – ജയ്ഡൻ, ജിയോൻ.