എടിഎം കൗണ്ടറുകളിൽ പേപ്പർ തിരുകിവെച്ചശേഷം ഇടപാടുകാർ കൊണ്ടുവരുന്ന കാർഡ് കൈക്കലാക്കി പണം തട്ടിയെടുത്തു; അന്തർസംസ്ഥാന എടിഎം തട്ടിപ്പ് വീരൻ പിടിയിൽ; കട്ടപ്പന ‍ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കുടുക്കിയത്

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: എ.ടി.എം കൗണ്ടറിൽ തട്ടിപ്പു നടത്തിയശേഷം കാർഡ് കൈക്കലാക്കി പണം കവർന്ന അന്തർസംസ്ഥാന എടിഎം തട്ടിപ്പ് വീരൻ പിടിയിൽ. തമിഴ്നാട് ബോഡി സ്വദേശി കാമരാജ്(46) എന്നയാളെയാണ് കട്ടപ്പന ‍ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. എടിഎം കൗണ്ടറുകളിൽ പേപ്പർ തിരുകിവെച്ചശേഷം ഇടപാടുകാരെ സഹായിക്കാൻ എന്ന വ്യാജേനെ കൗണ്ടറിലെത്തി കാർഡ് കൈക്കലാക്കുകയും അവരെക്കൊണ്ടുതന്നെ പിൻ നമ്പർ അടിപ്പിച്ച് കൗണ്ടറിന്റെ പ്രശ്നമാണെന്ന് വരുത്തിതീർക്കുകയും, ഇടപാടുകാരുടെ കാർഡ് കൈക്കലാക്കിയശേഷം വ്യാജ കാർഡ് നല്കുകയും ചെയ്യും. പിൻ നമ്പർ മനസിലാക്കി പണം പിൻവലിച്ചശേഷമാകും ഇടപാടുകാർ പോലും അറിയുക അവരുടെ കൈ്യിലുള്ളത് വ്യാജ കാർഡെന്ന്.

ജൂലൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കട്ടപ്പന സ്വദേശിയായ ശ്രീജിത്ത്. എസ് നായർ ഇടശ്ശേരി ജംഗ്ഷൻ ഭാഗത്തുള്ള എസ്ബിഐ എടിഎം കൗണ്ടറിൽ തന്റെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചു. എന്നാൽ കാർഡ് എടിഎം മെഷിനിൽ ഇടാൻസാധിച്ചില്ല. തുടർന്ന് അടുത്തുള്ള കാനറ ബാങ്ക്,സെൻട്രൽ ബാങ്ക് എന്നി എടിഎമ്മുകളിൽ ചെന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും അടുത്തുള്ള മറ്റൊരു എസ്ബിഐ യുടെ ഒന്നിലധികം എടിഎം മിഷിനുള്ള കൗണ്ടറിൽ പോവുകയും അവിടെയും ശ്രീജിത്തിന് കാർഡ് മെഷീനിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് ആ എടിഎം കൗണ്ടറിനുള്ളിൽ മറ്റൊരു എ ടി എം മെഷീന് മുൻപിൽ പൈസയും ആയിട്ട് നിന്ന ആളോട് നിങ്ങൾക്ക് എങ്ങനെയാണ് പണം കിട്ടിയത് എന്ന് ചോദിച്ചപ്പോൾ അയാൾ കാർഡ് താ എന്നും പറഞ്ഞ് കാർഡ് വാങ്ങി എടിഎം മെഷീനിൽ ഇടുകയും ശ്രീജിത്തിനെകൊണ്ട്പിൻ നമ്പർ അടിപ്പിക്കുകയും ഇൻകറക്റ്റ് പിൻ എന്ന് സ്ക്രീനിൽ കാണിച്ചതിനെ തുടർന്ന് കാർഡുമായി ശ്രീജിത്ത് മടങ്ങി പോകുകയും ചെയ്തു.

കൂടുതൽ എടിഎം കളിൽ ഉപയോഗിച്ചതിനാൽ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് കരുതുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ തന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതായി ഉള്ള മെസ്സേജ് വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതെന്ന് മനസ്സിലായത്. തുടർന്ന് ബാങ്കിനെ സമീപിച്ചപ്പോൾ ആണ് തന്റെ കയ്യിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എടിഎം കാർഡ് ആണെന്നും താൻ കഴിഞ്ഞദിവസം എടിഎം ൽ ചെന്നപ്പോൾ അവിടെ നിന്ന ആള് തന്നെ കബളിപ്പിച്ച് തന്റെ കാർഡ് തട്ടിയെടുത്തെന്ന് മനസിലാത്കിയതും. തുടർന്ന് ബാങ്കിലും കട്ടപ്പന പോലീസ് സ്റ്റേഷനിലും പരാതി നൽകുകയും കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചും സാമാനമായ കുറ്റക്യത്യങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതി കുടുങ്ങിയത്.

കാമരാജ് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രികരിച്ച് 30 തോളം സാമാന രീതിയിലുള്ള കുറ്റക്യത്യങ്ങളിൽ പ്രതിയാണെന്നും ഇയാൾ ആന്ധ്ര, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് സമാനമായ തട്ടിപ്പ് നടത്തി പോകുന്ന സ്വഭാവമുള്ള ആളാണെന്നും മനസിലാക്കി. ഇയാളുടെ വീടിന് സമീപം നിരീക്ഷണം നടത്തിയാണ് പ്രതിയെ കുടുക്കിയത്.

ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ്ന്റെ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഐപിസിറ്റി മുരുകൻ, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ.എസ് ഐ, സജിമോൻ ജോസഫ്, വി.കെ അനീഷ് എന്നിവർ ചേർന്ന് തമിഴ്നാട് ക്രൈം പോലീസിൽ ഉള്ള എസ് ഐ ഷംസുദ്ദീൻ, സേതുപതി എന്നിവരുടെ സഹായത്തോടുകൂടി പിടികൂടിയത്.

സമാനമായ കുറ്റകൃത്യത്തിൽപ്പെട്ട് ചെന്നൈ ജയിലിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഒരു മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇയാൾ പ്രധാനമായും പ്രായമായവരെയും, അതിഥി തൊഴിലാളികളെയും ആണ് തട്ടിപ്പിനായി ആയി ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ തമിഴ്നാട്ടിൽ 27 ഓളം സമാനമായ കേസുകളിൽ വിചാരണ നേരിടുന്ന ആളാണ് ഇയാളെ കർണാടക,ആന്ധ്ര, തമിഴ് നാട്ടിലെ സേലം എന്നിവിടങ്ങളിലെ പോലീസ് അന്വേഷിച്ചു വരുന്ന ആളാണ്. ഇടുക്കി ജില്ലയിലെ പീരുമേട്,കുമളി, പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിലും ഈ രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായി പ്രതി പറഞ്ഞു