
ആ നിധി അവർക്ക് സ്വന്തം :ദമ്പതികൾ ഉപേക്ഷിച്ച കുഞ്ഞിനെ നാളെ ശിശുക്ഷേമ സമിതിക്ക് കൈമാറും
കൊച്ചിയില്‍ ജാര്‍ഖണ്ഡ് ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ നാളെ ശിശുക്ഷേമ സമിതിക്ക് കൈമാറും.ഇക്കഴിഞ്ഞ ജനുവരി 29നാണ് കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയില്‍ ബേബി ഓഫ് രഞ്ജിതയെന്ന പേരില്‍ നിധി പിറന്നത്.കോട്ടയത്തെ ഫിഷ്ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളായ മംഗളേശ്വറിന്റേയും രഞ്ജിതയുടെയും കുഞ്ഞാണത്.കുഞ്ഞിനെ ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ തീരുമാനമായത്. ആരോഗ്യമന്ത്രി വീണ ജോർജാണ് കുഞ്ഞിന് നിധിയെന്ന് പേര് നൽകിയത്.
പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്ത് ട്രെയിനിൽവെച്ചാണ് രഞ്ജിതയ്ക്ക് അസ്വസ്ഥതയുണ്ടായത്.തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിധി എന്ന കുഞ്ഞിന് ജന്മം നൽകി.28ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി.അമ്മ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു.ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് അമ്മയെ 31ന് ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അന്നുവരെ മകളെ കാണാൻ ആശുപത്രിയിൽ എത്തുമായിരുന്നു അച്ഛൻ പിന്നീട് വന്നില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങി.കുഞ്ഞിനെ വേണ്ടെന്ന് ഇവര്‍ പിന്നീട് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
പോലീസിന് വിവരം അറിയിച്ചപ്പോൾ ശിശുക്ഷേമ വകുപ്പിന് അറിയിക്കാനായിരുന്നു നിർദ്ദേശം. ഇതോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് സമിതി അറിയിച്ചു.ആരോഗ്യനില മെച്ചപ്പെട്ട് എന്‍ഐസിയുവില്‍ നിന്നും മാറ്റിയതോടെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
