play-sharp-fill
പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ മലമുകളിൽ കുടികൊള്ളുന്ന അതിപുരാതനമായ മംഗളാദേവി ക്ഷേത്രം; വര്‍ഷത്തില്‍ ഒരേയൊരു ദിവസം മാത്രം പ്രവേശനം; പോകാൻ ആഗ്രഹിക്കുന്നവര്‍  ഈ  കാര്യങ്ങള്‍ അറിഞ്ഞിരിക്കുക…..

പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ മലമുകളിൽ കുടികൊള്ളുന്ന അതിപുരാതനമായ മംഗളാദേവി ക്ഷേത്രം; വര്‍ഷത്തില്‍ ഒരേയൊരു ദിവസം മാത്രം പ്രവേശനം; പോകാൻ ആഗ്രഹിക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക…..

കുമളി: ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗർണമി ഉത്സവം 23 ന് നടക്കും.

ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ 13 ന് കുമളി രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ സംയുക്ത യോഗം ചേരും. ഇതിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താൻ ഇടുക്കി സബ് കളക്ടർ ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു.


ഉത്സവ ഒരുക്കങ്ങള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. കേരള, തമിഴ്നാട് സർക്കാറുകള്‍ സംയുക്തമായാണ് ഉത്സവം നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവിയില്‍ വർഷത്തില്‍ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് സന്ദർശന അനുമതി. പരിസ്ഥിതി സൗഹൃദമായി വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുൻതൂക്കം നല്‍കിയാകും ഇത്തവണയും ഉത്സവം നടത്തുക. കുമളിയില്‍ നിന്ന് 18 കിലോമീറ്റർ അകലെയായി ഒരു മലമുകളിലാണ് അതിപുരാതനമായ മംഗളാദേവി ക്ഷേത്രം. മലയാളികളും തമിഴരുമടക്കം നിരവധിപേരാണ് ചിത്രാപൗർണമി നാളില്‍ ക്ഷേത്രത്തിലെത്തുക.