
കൊച്ചി : ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി പരസ്യങ്ങളിലൂടെ വിഭവ സമാഹാരണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ സ്റ്റേ ചെയതിരുന്നു. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് സ്റ്റേ.
പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. അതേസമയം പണം നേരിട്ടോ റസീപ്റ്റ് നല്‍കിയോ പിരിക്കാൻ പാടില്ലെന്നാണ് നിര്‍ദ്ദേശം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്പോണ്‍സര്‍ഷിപ്പിലൂടെ വിഭവ സമാഹരണം നടത്താൻ ആണ് പറഞ്ഞിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. നവ കേരള സദസില്‍ ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവിടാൻ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഐഎഎസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും നവ കേരളാ സദസിന്‍റെ ഭാഗമാകുന്നത് വിലക്കണമെന്നും ആവശ്യമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ജില്ലാ കളക്‌ടര്‍മാര്‍ നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരം ജില്ലാ കളക്‌ടര്‍മാര്‍ പാരിതോഷികങ്ങള്‍ കൈപ്പറ്റാൻ പാടുള്ളതല്ല, കൂടാതെ സര്‍ക്കാരിന്‍റെ മുൻകൂര്‍ അനുമതിയില്ലാതെ പരിപാടികള്‍ക്കാണെങ്കില്‍ കൂടി പണം കണ്ടെത്താനും പാടില്ല. അതിനാല്‍ സര്‍ക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരൻ വാദിക്കുന്നു.