
സ്വന്തം ലേഖകൻ
മലപ്പുറം: യുവതികള്‍ക്ക് ശബരിമല പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമല കയറി വാർത്തകളിൽ നിറഞ്ഞ കനകദുര്‍ഗ വീണ്ടും വിവാഹിതയായി. മനുഷ്യവകാശ പ്രവർത്തകനായ വിളയോടി ശിവൻകുട്ടിയുമായാണ് കനകദുർഗയുടെ വിവാഹം നടന്നത്. ഇന്നു രാവിലെ പത്തുമണിയോടെ ചിറ്റൂര്‍ സബ് രജിസ്ട്രാർ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രമായ ‘പട’യിലെ യഥാർഥ സമരനായകൻ കൂടിയാണ് വിളയോടി ശിവൻകുട്ടി. വിവാഹിതരായെങ്കിലും ഒരാൾ ഒരാൾക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവന്‍കുട്ടിയും കനകദുര്‍ഗയും വ്യക്തമാക്കി. കഴിഞ്ഞ മെയ് മാസം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതികള്‍ക്ക് ശബരിമല പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമല കയറി കനകദുര്‍ഗ ഏറെകാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഭാര്യ ഭര്‍തൃബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയും പിന്നാലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നുവെന്നുമാണ് ശിവന്‍കുട്ടിയും കനകദുര്‍ഗയും പറഞ്ഞു.
യുവതികള്‍ക്ക് ശബരിമല പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമല കയറി കനകദുര്‍ഗ ഏറെകാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ശബരിമല കയറിയതുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് കനകദുര്‍ഗയുടെ വിവാഹ മോചനത്തില്‍ കലാശിച്ചിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം കനകദുര്‍ഗയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് നിയമപരമായ പോരാട്ടത്തിനൊടുവില്‍ കനകദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കി.
ഇതിനിടെ വീട്ടുകാര്‍ വീട്ടില്‍നിന്നും മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം.