ഹോട്ടലാണെന്ന് കരുതി അബദ്ധത്തില്‍ എ.സി.പിയെ വിളിച്ച്‌ ഷവായും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് എ.എസ്.ഐ; വിളിച്ചത് എ.സി.പിയെ ആണെന്നറിഞ്ഞതോടെ ഞെട്ടിത്തരിച്ച് എ.സി.പി; എ എസ് ഐയുടേയും എസിപിയുടേയും ഫോൺ സംഭാഷണം ഇവിടെ കേൾക്കാം

Spread the love

സ്വന്തം ലേഖകൻ

പന്നിയങ്കര: ഹോട്ടലാണെന്ന് കരുതി അബദ്ധത്തില്‍ എ.സി.പിയെ വിളിച്ച്‌ ഷവായും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് എ.എസ്.ഐ. പന്നിയങ്കര സ്വദേശിയായ എ.എസ്.ഐ ബല്‍രാജിനാണ് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധം സംഭവിച്ചത്.

ഹോട്ടലാണെന്ന് കരുതി ഫോണ്‍ വിളിച്ച്‌ മറുവശത്ത് നിന്ന് എന്താണ് വേണ്ടതെന്ന് കൂടെ കേട്ടപ്പോള്‍ എന്നാല്‍ ഒരു അര ഷവായിയും നാല് കുബ്ബൂസും പോരട്ടേ എന്നും പറഞ്ഞു. ഇത് ഫാറൂഖ് എ.സി.പി എ.എം സിദ്ദീഖിന്‍റെ നമ്പറാണെന്ന മറുപടി ലഭിച്ചതോടെ എ.എസ്.ഐ ഞെട്ടി വിറച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്പര്‍ മാറിയെന്ന് മനസിലായി മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും സന്ദര്‍ഭത്തെ വളരെ കൂളായാണ് എ.സി.പി സിദ്ധിഖ് കൈകാര്യം ചെയ്തത്. അസിസ്റ്റന്‍റ് കമ്മീഷണറാണെന്ന് കേട്ട് ഞെട്ടിയ ബല്‍രാജിനെ ആര്‍ക്കും തെറ്റ് പറ്റുമെന്ന് പറഞ്ഞ് സിദ്ദിഖ് ആശ്വസിപ്പിച്ചു.

എ.ആര്‍ ക്യാമ്പിലെ ക്വിക്ക് റെസ്പോണ്‍സ് ടീമിലെ എ.എസ്.ഐയാണ് ബല്‍രാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാതെ പോയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയതായിരുന്നു ഇദ്ദേഹം.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാന്‍ അനുമതി തേടി ബല്‍രാജ് ഒരിക്കല്‍ അസിസ്റ്റന്‍റ് കമ്മീഷണറെ വിളിച്ചിരുന്നു. പിന്നീട് രാത്രിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എസിപി സിദ്ദീഖിന് അറിയാതെ കോള്‍ പോകുകയായിരുന്നു.