മൊബൈല്‍ വെളിച്ചത്തില്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സംഭവം; മഹാരാജാസ് കോളേജിലെ പരീക്ഷകള്‍ റദ്ദാക്കി
സ്വന്തം ലേഖകൻ
കൊച്ചി: വെളിച്ചമില്ലാത്തതിനെ തുടര്‍ന്ന് മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍ കുട്ടികള്‍ പരീക്ഷയെഴുതിയ മഹാരാജാസ് കോളേജില്‍ വിവാദത്തിന് പിന്നാലെ പരീക്ഷകള്‍ റദ്ദാക്കി.
സംഭവം വാര്‍ത്തകളിലൂടെ വിവാദമായതിനാലാണ് ഗവേണിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരീക്ഷ പ്രിന്‍സിപ്പല്‍ റദ്ദാക്കിയത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ നടക്കുന്ന സമയത്ത് കറന്റ് പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷാ കണ്‍ട്രോളര്‍ പരീക്ഷാ സമയത്ത് നിരോധിച്ച മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ കുട്ടികള്‍ക്ക് പരീക്ഷയെഴുതാനായത്.
എം.ജി സര്‍വകലാശാലയ്‌ക്ക് കീഴിലെ സ്വയംഭരണ കോളേജായതിനാലാണ് പരീക്ഷ പ്രിന്‍സിപ്പല്‍ റദ്ദാക്കിയത്. കടുത്ത കാറ്റും മഴയുമുണ്ടായതോടെയാണ് കോളേജില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. വൈദ്യുതി മുടക്കത്തിന് പ്രതിവിധിയായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല.
ഇതോടെയാണ് മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചത്. നിയമപ്രകാരം ചെയ്യേണ്ടത് തെറ്റിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെയാണ് പരീക്ഷ തന്നെ റദ്ദാക്കേണ്ടി വന്നത്.