ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് നീക്കി; കുടുംബത്തോട് സംസാരിച്ചു തുടങ്ങി
സ്വന്തം ലേഖകൻ
കൊച്ചി: ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ നില മെച്ചപ്പെട്ടതായി വിവരം.
അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് നടന്റെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി അറിയിച്ചത്. വെന്റിലേറ്റര്‍ സഹായം നീക്കിയതായും കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചതായും മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാര്‍ച്ച് 30ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീനിവാസന് ട്രിപ്പിള്‍ വെസല്‍ ഡിസീസ് (ധമനികളില്‍ രക്തമൊഴുകുന്നത് തടസമുണ്ടാകുന്ന അവസ്ഥ) കണ്ടെത്തി. മാര്‍ച്ച് 31ന് ബൈപാസ് സര്‍ജറി ചെയ്‌തു. തുടര്‍ന്ന് മൂന്ന് ദിവസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം അദ്ദേഹത്തിന് വെന്റിലേറ്റര്‍ മാറ്റി.
എന്നാല്‍ വീണ്ടും അണുബാധയുണ്ടായതോടെ വെന്റിലേറ്ററിലാക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത അറിഞ്ഞുടന്‍ ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് നിരവധി പേര്‍ ഫെയ്ക്കസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. എന്നാല്‍ ഇതിനോട് അദ്ദേഹം സരസമായാണ് പ്രതികരിച്ചത്.