സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെയും പിന്ഭാഗങ്ങളുടെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാൻ ‘അടിവസ്ത്രം’ വാട്സ് ആപ്പ് ഗ്രൂപ്പ്; ചിത്രങ്ങള്‍ പകര്‍ത്തി സ്ഥലം അടക്കം പോസ്റ്റ് ചെയ്യും; സ്ത്രീകളെ പിന്നാലെ ചെന്ന് ശരീരത്തില്‍ പിടിച്ച് ശല്യം ചെയ്യുന്നതും പതിവ്; വീടുകളില്‍ കഴുകിയിടുന്ന അടിവസ്ത്രങ്ങളും സ്ത്രീകളുടെ പിന്‍ഭാഗങ്ങളും വീക്ക്നെസ്; പുറത്താകുന്നത് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ കോട്ടയത്തെ എഞ്ചിനീയറുടെ കഥ
സ്വന്തം ലേഖകൻ
കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ പിന്നാലെ ചെന്ന് ശരീരത്തില്‍ പിടിച്ച് ശല്യം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ലഭിച്ചത് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ എഞ്ചിനീയറുടെ ജീവിതകഥ.
കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി കുര്യന് എന്ന 31കാരന് സൈബര്‍ ലോകത്തും പൊതു ജീവിതത്തിലും ഞരമ്പുരോഗിയാണ്. സ്ത്രീകള്‍ അറിയാതെ അവരുടെ അടിവസ്ത്രങ്ങളുടെയും പിന്ഭാഗങ്ങളുടെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതിനായി ‘അടിവസ്ത്രം’ എന്ന വാട്ട്സാപ്പ് ഗ്രൂപ്പ് തന്നെ ഇയാള്‍ രൂപീകരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകളുടെ അടിവസ്ത്രങ്ങളും പിന്‍വശത്തു നിന്നെടുത്ത ഫോട്ടോകളും ഷെയര്‍ ചെയ്യുന്നതിനായിരുന്നു അശ്ലീല വാട്ട്സാപ്പ് ഗ്രൂപ്പ്. പല സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി സ്ഥലം അടക്കം പോസ്റ്റ് ചെയ്യും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഈ ഗ്രൂപ്പില്‍ സജീവമായിരുന്നു എന്നും ഇമ്മാനുവല്‍ പൊലീസിനോട് പറഞ്ഞു.
വിവിധ സ്ഥലങ്ങളിലുള്ള കുറച്ചു പേരടങ്ങുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ പല സ്ത്രീകളുടെയും പിന്‍വശം ചിത്രീകരിച്ച് പോസ്റ്റ് ചെയ്യും. ഏത് സ്ഥലത്ത് നിന്നുമാണ് എടുത്തതെന്നും അറിയിക്കും. ഇത്തരത്തില്‍ ഫോട്ടോകളെടുക്കാന്‍ ആയാണ് മൂവാറ്റുപുഴയില്‍ നിന്നും എറണാകുളം നഗരത്തിലെത്തിയത്. ഇത്തരം ഫോട്ടോകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ നിരവധി പേര് പ്രോത്സാഹനം നല്കി. അതിനാലാണ് വളരെ ബുദ്ധിമുട്ടി 30 കിലോമീറ്റര്‍ അകലെയുള്ള എറണാകുളത്തേക്ക് എത്തിയത്.
പല വീടുകളിലും കഴുകി ഉണക്കാനിടുന്ന അടിവസ്ത്രങ്ങളുടെ ചിത്രങ്ങളും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാറുണ്ട് എന്നും ഇയാള്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചില വാട്ട്സ് ആപ്പ് നമ്പര്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പനമ്പിള്ളി നഗര്‍ ഭാഗത്തു രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ഇയാളെ സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിലെ വാഹന ഷോറൂമില്‍ സര്‍വീസ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍. രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ശരീരത്ത് കടന്ന് പിടിച്ച് അതിക്രമം നടത്തുകയുമായിരുന്നു ഇയാളുടെ പതിവു പരിപാടി. നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്ത സ്കൂട്ടറില്‍ കറങ്ങി നടന്നാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്.
കടവന്ത്ര, പനമ്പിള്ളി നഗര്‍ മേഖലകളില്‍ കറങ്ങി നടന്നു സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനില്‍ 4 കേസുകളുണ്ട്. പരാതി വ്യാപകമായതിനെ തുടര്‍ന്നു സിറ്റി പൊലീസ് കമ്മിഷണര്‍ മഫ്തി പൊലീസ് സംഘമായ ഷാഡോ പൊലീസിനെ ഇയാളെ പിടികൂടാനായി നിയോഗിച്ചു. കുറച്ചു ദിവസമായി പനമ്പിള്ളി നഗര്‍ മേഖലയില്‍ പൊലീസ് ഇയാള്‍ക്കു വേണ്ടി പരിശോധന ശക്തമാക്കിയിരുന്നു. സ്കൂട്ടറിനു നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ അതുവഴി ഇയാളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴും ഇയാള്‍ പതിവു പരിപാടികള്‍ തുടര്‍ന്നു. തുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായി അന്വേഷണം.
പനമ്പിള്ളി നഗര്‍ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് സംഘം ശേഖരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തില്‍ (ഐടിഎംഎസ്) ഉള്‍പ്പെട്ട നൂറോളം ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. ലഭ്യമായ ദൃശ്യങ്ങള്‍ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്‍ഫോ പാര്‍ക്ക് ഭാഗത്ത് ഉള്‍പ്പെടെ പലയിടങ്ങളിലും ഇയാള്‍ സ്കൂട്ടറില്‍ കറങ്ങി നടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
സഹോദരന് അയ്യപ്പന് റോഡില്‍ വൈറ്റില ഭാഗത്തു നിന്നു വരുമ്പോള്‍ കടവന്ത്ര ജങ്ഷന് കഴിഞ്ഞു മെട്രോ സ്റ്റേഷന് എത്തുന്നതിനു തൊട്ടു മുൻപാണ് സ്കൂട്ടറിലെത്തിയ ഇയാള്‍ സ്ത്രീയുടെ പിന്നിലൂടെ സ്വകാര്യഭാഗത്തു കയറി പിടിച്ചത്. തൊട്ടു പിന്നാലെ ഇവരുടെ ട്രെയിനറായ പുരുഷ റൈഡര്‍ ഉണ്ടായിരുന്നെങ്കിലും അതിവേഗത്തില്‍ പോയതിനാല്‍ നമ്പര്‍ തിരിച്ചറിയാന്‍ സാധിച്ചില്ല.
പനമ്പിള്ളി നഗറിലൂടെ നടക്കുകയായിരുന്ന രണ്ടു പേരടങ്ങുന്ന വീട്ടമ്മമാര്‍ക്കാണ് ഇയാളില്‍ നിന്നും ദുരനുഭവമുണ്ടായത്. ഇരുമ്പനം സ്വദേശിയായ സൈക്കിള്‍ റൈഡറായ വനിത സിറ്റി പൊലീസ് കമ്മിഷണറെ നേരിട്ടു കണ്ട് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസിന് പ്രതിയെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പൊലീസുദ്യോഗസ്ഥര്‍ കമ്മീഷ്ണര്‍ കര്‍ശനം നിര്‍ദ്ദേശം നല്കി. പ്രതിയെ പിടികൂടാതെ ഒരാള്‍ക്കു പോലും അവധി നല്‍കില്ലെന്നും അറിയിച്ചു. ഇതോടെ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.