play-sharp-fill
ചങ്ങനാശേരിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഓഫീസറെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്: പ്രതികളെ വെറുതെ വിട്ടു

ചങ്ങനാശേരിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഓഫീസറെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്: പ്രതികളെ വെറുതെ വിട്ടു

സ്വന്തം ലേഖകൻ

ചങ്ങനാശേരി: വാഹന പരിശോധനക്കിടയില്‍ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറായിരുന്ന അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ജോസഫിനെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളെ അഡീഷണല്‍ സബ് കോടതി വെറുതെ വിട്ടുകൊണ്ട് ഉത്തരവായി.


2016 ജൂണ്‍ രണ്ടിന് ചങ്ങനാശേരി കടമാന്‍ചിറ റോഡില്‍ പോലീസ് ഓഫീസറും സംഘവും വാഹനപരിശോധന നടത്തവെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച്‌ വാഹനം ഓടിച്ചെത്തിയ പ്രതികളെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതിനിടെ വാഹനം മുന്നോട്ടെടുത്ത് പൊലീസ് ഓഫീസറെ ഇടിച്ച്‌ തെറിപ്പിച്ച്‌ വാഹനത്തില്‍ പ്രതികള്‍ രക്ഷപ്പെട്ട് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 36 സാക്ഷികളെ വിസ്തരിച്ചു. ഈ കേസിലാണ് പ്രതികളെ കുറ്റക്കാരല്ലായെന്നു കണ്ട് അഡീഷണല്‍ സബ്കോടതി ജഡ്ജ് സിന്ധു തങ്കം വെറുതെ വിട്ട് ഉത്തരവായത്.

തൃക്കൊടിത്താനം ചിറപുരയിടം മുഹമ്മദ് ഷാമോന്‍, പൊട്ടശേരി ചകപുരയ്ക്കല്‍ അഖില്‍ ഷാജി എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. പ്രതികള്‍ക്കുവേണ്ടി പി. അനില്‍കുമാര്‍, കിരണ്‍ ബാബു, പ്രശാന്ത് മാണിക്യവിലാസം എന്നിവര്‍ ഹാജരായി.