“ചെസ്റ്റ് പൊസിഷൻ ശരിയാക്കാനായി പലതവണ എൻ്റെ ബ്രസ്റ്റിൽ അമർത്തി.. ” നടന് അനീഷ് ഗോപിനാഥനെതിരെയുള്ള യുവതിയുടെ ലൈംഗിക അതിക്രമ പരാതി ഗൗരവമുള്ളത്; യുവനടൻ അകത്താകും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നടന് അനീഷ് ഗോപിനാഥനെതിരെയുള്ള യുവതിയുടെ ലൈംഗിക അതിക്രമ പരാതി ഗൗരവമുള്ളത്.
മോണോ ആക്ട് പഠനത്തിനിടെ പല തവണ അനീഷ് കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. ലൈംഗിക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടി അനീഷ് ഗോപിനാഥില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രൈവറ്റ് ആയി പല കുട്ടികളെയും മോണോ ആക്ട്, നാടകം തുടങ്ങിയവ അനീഷ് പഠിപ്പിച്ചിരുന്നു. കലോത്സവത്തിന് മോണോആക്ട് പഠിക്കാനായി ആരംഭിച്ചപ്പോഴാണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് യുവതി പറയുന്നു. അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു. മോണോ ആക്ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പര്‍ശിക്കുന്നതെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചു.
ലൈംഗിക അതിക്രമം രൂക്ഷമായതോടെ മോണോ ആക്ട് ക്ലാസ് നിര്‍ത്തിയെങ്കിലും ഫോണിലൂടെ ലൈംഗികച്ചുവയില്‍ സംസാരിക്കുന്നത് അനീഷ് തുടര്‍ന്നു.
‘ഞങ്ങള്‍ രണ്ട് പേരും മുറിയില്‍ ഒറ്റയ്ക്കായപ്പോള്‍ അയാള്‍ അയാളുടെ സ്വഭാവം പുറത്തെടുക്കാന്‍ തുടങ്ങി. ആക്റ്റിന്റെ ഒരു ഭാഗത്ത് അല്പം റൊമാന്റിക്ക് ആയിട്ടുള്ള രംഗമുണ്ട്. ആ രംഗം വന്നപ്പോള്‍ അവിടെ എനിക്ക് ഭാവം വരുന്നില്ല എന്ന് പറഞ്ഞു അയാള്‍ എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ബലമായി എന്റെ കഴുത്തിലും മറ്റും ഉമ്മ വച്ചു.
പിന്നീട് പലതവണ പ്രാക്ടീസിനിടക്ക് അയാള്‍ എന്നെ ചുമരില്‍ ചേര്‍ത്ത് വച്ച് ബലമായി ഉമ്മ വക്കുകയും എന്റെ ബ്രെസ്റ്റില്‍ കൈ കൊണ്ട് അമര്‍ത്തുകയും ഒക്കെ ചെയ്തു. ഷോക്കിലായിരുന്ന എനിക്ക് ഒന്ന് കരയാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. കരയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ബലം പ്രയോഗിച്ച് എന്റെ ചുണ്ടില്‍ അമര്‍ത്തി കടിച്ചു.
അയാളുടെ കൈകള്‍ എന്റെ പാന്റീസിന്റെ ഉള്ളിലേക്ക് ബലം പ്രയോഗിച്ചു കടത്തി. എന്നിട്ടയാള്‍ എന്റെ മുന്പില് വച്ച് ആ കൈ പുറത്തെടുത്ത് അതില്‍ ഉമ്മ വെക്കുകയും മണക്കുകയും ഒക്കെ ചെയ്തു. ഞാന്‍ പൊട്ടിക്കരഞ്ഞു വീട്ടുകാരെ വിളിച്ചു. എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ വയര്‍ വേദന ആണെന്ന് പറഞ്ഞു.
അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവര്‍ക്ക് അനീഷിനെതിരെ പ്രതികരിക്കാന്‍ ഭയമായിരുന്നു. അനീഷ് ഗോപിനാഥന് പിന്നീട് സിനിമയില്‍ തിരക്കുള്ള നടനായി. അതിക്രമത്തിന്റെ ഞെട്ടലില്‍ നിന്നും വിട്ടുമാറാന്‍ കഴിയാതെ അനീഷിനെ സ്ക്രീനില്‍ കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നുവെന്നും യുവതി പറയുന്നു.
ഫോണില്‍ കൂടി ലൈംഗിക വൈകൃതങ്ങള്‍ അടങ്ങിയ സംസാരം അനീഷ് തുടര്‍ന്നു. ഏറെക്കാലത്തെ കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കും ശേഷമാണ് മനോധൈര്യം വീണ്ടെടുത്തത്. സ്വന്തം വീട്ടില്‍ നിന്നു പോലും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും യുവതി റെഡ്ഡിറ്റ് കുറിപ്പില്‍ പറയുന്നു. എന്നാൽ യുവതിയുടെ ആരോപണത്തോട് നടന് ഇതുവരെ പ്രതികരിച്ചിട്ടില്ല.