play-sharp-fill
നടി ആക്രമിക്കപ്പെട്ട കേസില്‍  ദിലീപിനെതിരെ അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം; പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്‌തു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം; പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്‌തു

സ്വന്തം ലേഖിക

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു.


എറണാകുളം സബ് ജയിലില്‍ എത്തിയാണ് സുനിയെ ചോദ്യം ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നിര്‍ണായക നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാൻ ഇരിക്കവെയാണ് പുതിയ നടപടി. പള്‍സര്‍ സുനിയുടെ കത്തും അമ്മയുടെ വെളിപ്പെടുത്തലും നേരത്തെ പുറത്തുവന്നിരുന്നു.

മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം.

നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടിയായിരുന്നെന്ന് പള്‍സര്‍ സുനി പറഞ്ഞതായും അമ്മ വെളിപ്പെടുത്തിയിരുന്നു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി ഇന്ന് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞു. പഴയ ഫോണുകള്‍ അല്ല ഇപ്പോള്‍ ഉപയോഗിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണ്‍ കുറ്റ കൃത്യം നടന്ന സമയത്തേത് അല്ല.

പഴയ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് നല്‍കിയിരിക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കോടതിയില്‍ സമര്‍പ്പിക്കും. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണം റെക്കോ‌ർഡ് ചെയ്‌തിട്ടുണ്ട്.

മുന്‍ഭാര്യയുമായുള്ള സംഭാഷണവും ആ ഫോണിലുണ്ട്. അത് അന്വേഷണ സംഘം പുറത്തു വിട്ടാല്‍ തന്റെ സ്വകാര്യതയെ ബാധിക്കും. തനിക്ക് ഒളിച്ചുവയ്‌ക്കാനായി ഒന്നുമില്ലെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി.