പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നു ; സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറയുന്നു

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നു ; സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറയുന്നു

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നുണ്ട്. സംസ്ഥാനത്തെ അപകട മരണ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം കുറഞ്ഞു. മോട്ടോർ വാഹനവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സെപ്റ്റംബറിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 314 ആണ് , എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ ഇത്തരത്തിൽ മരണപ്പെട്ടതാകട്ടെ 321 പേരാണ് .

കഴിഞ്ഞവർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ റോഡ് അപകടങ്ങളിൽ മരിച്ചത് 635 പേരാണെങ്കിൽ ഈ വർഷം രണ്ടു മാസങ്ങളിൽ മരിച്ചത് 557 പേരാണ്. മരണ അതായത് 12 ശതമാനത്തോളം കുറവുണ്ടായി. മോട്ടോർ വാഹന നിയമ ഭേദഗതി നവംബർ 1 മുതലാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമലംഘനത്തിന് 500 രൂപയാണ് പിഴ. പിഴത്തുക കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെയും, ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെയും എണ്ണത്തിൽ കുറവ് വന്നതായി മോട്ടോർ വാഹന വകുപ്പു വ്യക്തമാക്കുന്നു.ഇതും വാഹനാപകടങ്ങൾ കുറയാൻ കാരണമായി .

ഈ നവംബറിലെ കണക്ക് പ്രകാരം 311 പേരാണ് നവംബറിൽ വാഹനാപകടങ്ങളിൽ മരിച്ചത്. കഴിഞ്ഞ വർഷം നവംബറിലാകട്ടെ 352 പേരുടെ ജീവൻ അപകടങ്ങളിൽ നഷ്ടമായി. അതായത് പിൻസീറ്റിൽ ഹൈൽമറ്റ് നിർഡബന്ധമാക്കിയതോടെ ഒരു മാസം 41 ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞു.

പുതുവർഷത്തിലും ഹൈൽമറ്റ് പരിശോധനയും ബോധവൽക്കരണവും ശക്തമാക്കാനാണ് മോട്ടോർവാഹനവകുപ്പിന്റെ തീരുമാനം.ഇരു ചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയത് ഫലം കാണുന്നു. അമിത വേഗതയ്ക്ക് ആദ്യ നിയമലംഘത്തിന് 1500 രൂപയാണ് പിഴ. ഇതാവർത്തിച്ചാൽ 3000രൂപ പിഴ അടയ്‌ക്കേണ്ടിവരും. ഡ്രൈവിംങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിച്ചാൽ 2000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനം ഓടിച്ചാൽ പതിനായിരം രൂപ പിഴ നൽകണം.